ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയ്ക്കും മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതി
ബീഹാർ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കിടയിൽ ഇന്ത്യയിലെ മതന്യൂനപക്ഷവിഭാഗങ്ങൾക്കെതിരേ വർദ്ധിച്ചുവരുന്ന അക്രമങ്ങളും, ബീഫ് കഴിയ്ക്കുന്നതു പ്രാകൃതസംസ്കാരമായി ചിത്രീകരിയ്ക്കുന്നതും പ്രധാന ചർച്ചാവിഷയങ്ങളിൽച്ചിലതായിരുന്
സ്വതന്ത്ര്യാനന്തരഭാരതചരിത്രത്
2014ലെ ലോൿസഭാ തിരഞ്ഞെടുപ്പിലും, തുടർന്നുണ്ടായ സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പുകളിലും തിളക്കമാർന്ന വിജയം നേടിയ ബീജേപി ഡൽഹിയിലുണ്ടായ തിരഞ്ഞെടുപ്പു പരാജയത്താലോ, പ്രതിപക്ഷത്തിന്റെ സ്വാഭാവികമായ വിമർശനങ്ങളുടെ പേരിലോ അക്ഷമ പ്രകടിപ്പിയ്ക്കേണ്ടതില്ല. പ്രതിരോധത്തിനായി അക്ഷമ പ്രകടിപ്പിയ്ക്കുക മാത്രമല്ല, കടുത്ത അസഹിഷ്ണുത ദേശം മുഴുവൻ വ്യാപിപ്പിയ്ക്കാനും, കാവിവൽക്കരിയ്ക്കാനുമുള്ള പ്രകോപനപരമായ നടപടികൾക്കുമാണു ബീജേപിയും അവരുടെ ശക്തിസ്രോതസ്സായ സംഘപരിവാർ സംഘടനകളും തുനിയുന്നത്. പ്രതിയോഗികളെ നിശ്ശബ്ദരാക്കാൻ വ്യക്തിഹത്യ ഉൾപ്പെടെ ഏതു മാർഗവും അവലംബിയ്ക്കാൻ അവർക്കു തെല്ലും ലജ്ജയോ ശങ്കയോ ഇല്ല. ഏകാധിപത്യപരവും നിരുത്തരവാദപരവുമായ പ്രധാനമന്ത്രിയുടെ സമീപനങ്ങളോടു വിയോജിപ്പു പ്രകടിപ്പിയ്ക്കുന്ന ബീജേപി അംഗങ്ങൾ പോലും അവർക്കു ശത്രുക്കളായി മാറി.
ഏറെ ദുഃഖകരവും തികച്ചും അപലപനീയവുമായൊരു ആക്രമണമാണു ബീജേപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൌരിയ്ക്കെതിരേ ഹിന്ദുത്വസംഘടനകൾ അഴിച്ചുവിട്ടത്. മോദിഭരണം കോൺഗ്രസ്സ് ഭരണത്തിൽ നിന്ന് ഏറെ വ്യത്യസ്തമല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ ‘സെറിബ്രൽ പ്ലാസി’ ബാധിച്ച അദ്ദേഹത്തിന്റെ ഏകമകന്റെ ദുര്യോഗത്തെ പരിഹസിയ്ക്കുന്ന നിന്ദ്യവാക്കുകളാണു ചിലരിൽ നിന്നുണ്ടായത്. ഇത്തരം വാക്കുകളും ചെയ്തികളും പടുകുഴിയിലേയ്ക്കു കൂപ്പുകുത്തുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയുടെ സൂചനകൾ കൂടിയാണ്. ശത്രുസംഹാരത്തിനായി എത്ര ഹീനമായ നടപടി സ്വീകരിച്ചാലും അതു ന്യായീകരിയ്ക്കാമെന്ന ചിന്തയാകും അവർക്കുള്ളത്. എന്നാൽ കോൺഗ്രസ്സിന്റെ തകർച്ചയ്ക്കും ബീജേപിയുടെ ഉയർച്ചയ്ക്കും അരുൺ ഷൌരിയെന്ന വ്യക്തി നൽകിയ സംഭാവനയുടെ വ്യാപ്തിയും മഹത്വവും അവർ പാടേ വിസ്മരിച്ചു.
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരേയും, ഏറെ വിവാദമായ രാജീവ്ഗാന്ധി ഭരണകാലത്തെ ബോഫോഴ്സ് ഉൾപ്പെടെയുള്ള നിരവധി അഴിമതികളെക്കുറിച്ചും ഒരൊറ്റയാൾ പട്ടാളമെന്ന പോൽ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്റർഷിപ്പ് ഉൾപ്പെടെ നിരവധി സമുന്നതപദവികൾ അലങ്കരിച്ച അരുൺ ഷൌരി നടത്തിയ തുടർച്ചയായ വെളിപ്പെടുത്തലുകളാണ് അക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയതും ഇന്ത്യൻ പാർലമെന്റിനെ പലപ്പോഴും സ്തംഭിപ്പിച്ചതും. 1980-90 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച മദ്ധ്യവർഗത്തേയും വൈറ്റ് കോളർ ഉദ്യോഗസ്ഥരേയും ഏതാണ്ടു പൂർണമായും കോൺഗ്രസ്സിൽ നിന്ന് അകറ്റി, പ്രതിപക്ഷപ്പാർട്ടികളോട് ആഭിമുഖ്യം പ്രകടിപ്പിയ്ക്കുന്നതിൽ അരുൺ ഷൌരിയുടെ അന്വേഷണാത്മക ജേർണലിസം വഹിച്ച പങ്കു നിർണായകമായിരുന്നു. ജനതാദളിന്റെ തകർച്ചയും ഇടതുപക്ഷത്തിന്റെ മുരടിച്ചയും ഈ ജനവിഭാഗത്തെ സാവധാനം ബീജേപി പാളയത്തിലെത്തിച്ചതാണ് അവരുടെ ഉയിർത്തെഴുന്നേല്പിനു വഴി തെളിച്ചത്. വാജ്പേയ് മന്ത്രിസഭയിലെ അംഗമായിരുന അരുൺ ഷൌരി സമർത്ഥനായൊരു ഭരണാധികാരി കൂടിയാണു താനെന്നു തെളിയിച്ചു. വലിയൊരു ജനക്കൂട്ടത്തെ ആകർഷിയ്ക്കാനും ആവേശഭരിതരാക്കാനുമുള്ള നരേന്ദ്രമോദിയുടെ പ്രസംഗചാതുര്യവും രാഷ്ട്രീയകൌശലവും അരുൺ ഷൌരിയ്ക്കില്ല. എങ്കിലും ഇന്റർനെറ്റിൽ തിരഞ്ഞ് അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിയ്ക്കുന്നൊരു വലിയ ആരാധകവൃന്ദം അദ്ദേഹത്തിനിപ്പോഴുമുണ്ട്. ആൾക്കൂട്ടരാഷ്ട്രീയത്തിന് അല്പായുസ്സേ ഉണ്ടാകൂ. എന്നാൽ അറിവിന്റെ, ആദർശത്തിന്റെ, സഹനത്തിന്റെ, സാമൂഹ്യപ്രതിബദ്ധതയുടെ, ദേശസ്നേഹത്തിന്റെയെല്ലാം അടിസ്ഥാനത്തിൽ നേടിയെടുക്കുന്ന വ്യക്തിത്വവും സൽപ്പേരും ചില മനസ്സുകളിലെങ്കിലും ചിരകാലം നിലനിൽക്കും.
രാഷ്ട്രീയപ്രതിയോഗികളോടുള്ള വിദ്വേഷവും വിയോജിപ്പും പലപ്പോഴും തിരഞ്ഞെടുപ്പുകൾക്കു ശേഷം അപ്രത്യക്ഷമാകും. തിരഞ്ഞെടുപ്പു വിജയപരാജയങ്ങൾ പലപ്പോഴും മാറിമാറി വരികയും ചെയ്യും. എന്നാൽ, ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലുണ്ടാകുന്ന വിദ്വേഷവും അസഹിഷ്ണുതയും ത്വരിതഗതിയിൽ പടരുന്നതും ഏറെക്കാലം നിലനിൽക്കുന്നതുമാണ്. ന്യൂനപക്ഷമതവിഭാഗത്തിൽ ജനിച്ചതുകൊണ്ടോ, വിഭിന്ന ആഹാരരീതി സ്വീകരിച്ചതിനാലോ ജനിച്ച നാട്ടിൽ രണ്ടാംതരം പൌരന്മാരായി അവഹേളിയ്ക്കപ്പെടുമ്പോൾ ദേശത്ത് അസമാധാനവും ന്യൂനപക്ഷങ്ങൾക്കിടയിൽ അപകർഷതാബോധവും സുരക്ഷയെക്കുറിച്ച് ഉത്കണ്ഠയും ജനിയ്ക്കുകയും ചെയ്യും.
മതേതരത്വത്തിലൂന്നിയുള്ള ഇന്ത്യൻ ഭരണഘടനയ്ക്കു രൂപം കൊടുത്ത ഭരണഘടനാസമിതിയിലെ അംഗങ്ങളെല്ലാം തന്നെ അറിവും അനുഭവവും നീതിബോധവും സമഭാവവുമുള്ള ആദരണീയ വ്യക്തികളായിരുന്നു. സമുന്നതരായ അത്തരം വ്യക്തിത്വങ്ങളുടെ യഥാർത്ഥ പിന്തുടർച്ചക്കാരാണ് ഇന്ത്യയിലെ ന്യൂനപക്ഷപീഡനത്തിനെതിരേ പ്രതിഷേധിയ്ക്കുകയും ബഹുമതികൾ മടക്കിനൽകുകയും ചെയ്ത സാമൂഹ്യ-സാംസ്കാരിക-ശാസ്ത്ര-സി
Comments