Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൂന്നുപേരെ കൊലപ്പെടുത്തിയ സുഭാഷ്ചന്ദറിന് ജീവപര്യന്തം   - പി. പി. ചെറിയാന്‍

Picture

ചിക്കാഗൊ : മകള്‍ റാണി (22), മരുമകന്‍ രാജേഷ് അറോറ (30), കൊച്ചു മകന്‍ വനേഷ് കുമാര്‍ എന്നിവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് തീവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ അറപത്തിയഞ്ചുക്കാരനായ പിതാവ് സുഭാഷ് ചന്ദറെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
 
ഔദ്യോഗീക ജീവിതത്തിനിടയില്‍ ഇത്രയും ക്രൂരമായ ഒരു കൊലപാതകത്തില്‍ ശിക്ഷ വിധിക്കേണ്ടി വന്ന ആദ്യ കേസ്സാണിതെന്ന് കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി തോമസ് ബ്രൂവര്‍ മെയ് 14ന് നടത്തിയ വിധി പ്രഖ്യാപനത്തിന് ചൂണ്ടികാട്ടി.
 
മകള്‍ റാണി വിവാഹം കഴിച്ച രാജേഷ് അറോറ, താണ ജാതിക്കാരനാണെന്നതില്‍ പലപ്പോഴും ഇതിനെ ചൊല്ലി മകളുമായി പിതാവ് വഴക്കിടുമായിരുന്നു. 2004 ലായിരുന്നു ഇവരുടെ വിവാഹം.
2007 ഡിസംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് സമീപം ഭാര്യയുമൊത്ത് കഴിഞ്ഞിരുന്ന സുഭാഷ് സംഭവ ദിവസം ഗ്യാസൊലിന്‍ മകള്‍ താമസിക്കുന്ന മുറിയുടെ മുമ്പില്‍ ഒഴിച്ചതിനുശേഷം തീ കൊളുത്തുകയായിരുന്നു. അതിവേഗം പടര്‍ന്ന് പിടിച്ച അഗ്നിയില്‍ മരുമകനും, കൊച്ചു മകനും, ഗര്‍ഭിണിയായിരുന്ന മകളും കൊല്ലപ്പെട്ടു. ഈ ബില്‍ഡിങ്ങിലുണ്ടായിരുന്ന 36 അപ്പാര്‍ട്ടുമെന്റുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. കൂടുതല്‍ ഇന്ത്യക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
 
ഉടുതുണിയൊഴികെ എല്ലാം ഇവര്‍ക്ക് നഷ്ടപ്പെട്ടു. 2008 ഡിസം. 30ന് സുഭാഷിനെ പോലീസ് പിടികൂടി. അറസ്റ്റിന് ശേഷം വിധി വരുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. വിധി പ്രഖ്യാപനത്തിനുശേഷം പ്രതി അറ്റോര്‍ണിക്ക് ഹസ്തദാനം നല്‍കി വീട്ടുകാരോട് യാത്ര പറഞ്ഞാണ് ജയിയിലേക്ക് യാത്രയായത്. പ്രതിക്ക് പരോളിനു അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു. കയറില്‍ കെട്ടിതൂക്കി, ഭീകരമര്‍ദനമുറകള്‍ക്കു വിധേയമാക്കിയതിന് ശേഷമാണ് കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന് പ്രതിയുടെ വാദം കോടതി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code