Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഫ്രാങ്ക്ഫര്‍ട്ടില്‍   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്‍പത് നവംബര്‍ 09 ന് ജര്‍മനികളെ തമ്മില്‍ വേര്‍തിരിച്ചിരുന്ന മതിലിന്റെ പതനത്തോടെ കിഴക്കന്‍ ജര്‍മനിയുടെയും, പടിഞ്ഞാറന്‍ ജര്‍മനിയുടെയും ഇരുമ്പ് മറകള്‍ തകര്‍ന്നു വീണു. അങ്ങിനെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മന്‍ പുനരേകീകരണം നടന്നു. എന്നാല്‍ പിന്നീട് ഈ ജര്‍മന്‍ പുനരേകീകരണ തീയതി ഒക്‌ടോബര്‍ 03 ലേക്ക് മാറ്റി നിശ്ചയിച്ച് വര്‍ഷം തോറും ആഘോഷിച്ച് വരുന്നു. ഈ വര്‍ഷം ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ച് വിപുലമായ പരിപാടികളോടെ ഒക്‌ടോബര്‍ 02 മുതല്‍ 04 വരെ ആഘോഷിക്കുന്നു.

'അതിര്‍ത്തികള്‍ മറികടക്കുക' എന്ന മോട്ടോയില്‍ നടത്തുന്ന ഈ ജര്‍മന്‍ പുനരേകീകരണാഘോഷത്തില്‍ ജര്‍മന്‍ ചാസലര്‍ അംഗെലാ മെര്‍ക്കല്‍, ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്, 16 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മുഖ്യമന്ത്രിമാര്‍, എല്ലാ രാഷ്ട്രീയ കക്ഷികള്‍, ജര്‍മന്‍ ഏകീകരണ സമയത്തെ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ മുന്‍ റഷ്യന്‍ പ്രസിഡന്റ് മിഖായേല്‍ ഗോബാര്‍ട്ഷാ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡെ ജുങ്കര്‍, നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ്, പഴയ കിഴക്കന്‍ ജര്‍മന്‍ പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. മൊത്തം 1600 ക്ഷണിക്കപ്പെട്ട അതിഥികളും, മാദ്ധ്യമപ്രവര്‍ത്തകരും ഈ അതിവിശിഷ്ട പരിപാടിയില്‍ പങ്കെടുക്കും.

ഫ്രാങ്ക്ഫര്‍ട്ടിലെ ചരിത്ര പ്രസിദ്ധമായ 'കൈസര്‍ ഡോം' പള്ളിയില്‍ ക്യുതജ്താബലി നടത്തും. ജര്‍മന്‍ ഏകീകരണത്തിന്റെ പ്രധാന ചടങ്ങ് ജര്‍മന്‍ ഡെമോക്രസിയുടെ ഈറ്റില്ലവും, 1848 ല്‍ ആദ്യ നാഷണല്‍ അസംബ്ലി നടന്ന 'പൗള്‍സ് കീര്‍ഷെ' (പോള്‍സ് ചര്‍ച്ച്) യില്‍ ആണ് നടത്തുന്നത്. കൂടാതെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രധാന ഷോപ്പിംങ്ങ് സ്ട്രീറ്റായ സൈല്‍ നിറയെ 16 സംസ്ഥാനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സ്റ്റാന്‍ഡുകളും, ചിത്ര പ്രദര്‍ശനവും നടക്കും. ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളിലേക്ക് പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരെയും സംഘാടകരായ ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫീയര്‍, ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍ എന്നിവര്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. പ്രധാന പരിപാടികളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

 




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code