Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പത്തുവര്‍ഷം മുമ്പു മരിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞയുടെ കേസ്സ് പുനഃപരിശോധിക്കണം   - പി. പി. ചെറിയാന്‍

Picture

ഹോംഡെല്‍ (ന്യൂജേഴ്‌സി): പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പു ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗീത അങ്കാരയുടെ കേസ് പുനഃപരിശോധിക്കണമെന്ന് ഗീതയുടെ മൂത്തമകളും, സ്‌റ്റേറ്റ് ഡപ്യൂട്ടി ജനറലുമായ പവിത്ര ആവശ്യപ്പെട്ടു.

2005 ഫെബ്രുവരി 8ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്ത് എത്തിയ ഗീത രാവിലെ പത്തുമണിയോടെ അപ്രത്യക്ഷമാവുകയായിരുന്നു. മുപ്പതുമണിക്കൂറുകള്‍ക്കു ശേഷം ജോലി സ്ഥലത്തെ 35 അടി താഴ്ചയുള്ള പസയിക്ക്‌  വാട്ടര്‍ ട്രീറ്റ്‌മെന്റ് ടാങ്കില്‍ വകൃതമായ ഗീതയുടെ മൃതദേഹം മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തി. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പടിച്ചു പറ്റിയ ഈ കേസ്സില്‍ അന്വേഷണ വഴി മുട്ടി നില്‍ക്കുകയാണ്.
 
മൂന്ന് മക്കളുടെ മാതാവ്, ഉത്തമകുടുംബിനിയുമായ ഗീതയെ സഹപ്രവര്‍ത്തകര്‍ ആരോ കൊലപ്പെടുത്തിയിരിക്കാമെന്നാണ് ഓട്ടോപ്‌സി റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരിക്കുന്നത്. മൃതദ്ദേഹത്തിന്റെ കഴുത്തിലും, കൈമുട്ടുകളിലും ഉണ്ടായിരുന്ന ക്ഷതം ഇതിന് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കേസ് പുനഃപരിശോധിക്കണമെന്ന് സ്‌റ്റേറ്റ് സെനറ്റര്‍ ജൊ കൈറിലോസ് സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസിനോട് അഭ്യര്‍ത്ഥിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സാക്ഷികളേയും, സഹപ്രവര്‍ത്തകരേയും വീണ്ടും ചോദ്യം ചെയ്യണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു.
 
ചെന്നൈയില്‍ നിന്നുള്ള ഗീത ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയതിനുശേഷം വാട്ടര്‍ കമ്മീഷനില്‍ ഉദ്യോഗം സ്വീകരിച്ചു. ഗീതയുടെ കഴിവുകള്‍ക്ക് അംഗീകാരമായി സീനിയര്‍ കെമിസ്റ്റായി ഉദ്യോഗകയറ്റം ലഭിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

Picture2



Comments


american
by mathew, n .e on 2015-02-27 17:06:48 pm
please give justice to indian community


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code